തെരഞ്ഞെടുപ്പ് വിജയം ഇന്ത്യയുമായി ചര്‍ച്ചക്കുള്ള അംഗീകാരം -നവാസ് ശരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനം നിലനി൪ത്താനും ച൪ച്ചകൾ തുടരാനുമുള്ള ജനവിധിയാണ് തൻെറ തെരഞ്ഞെടുപ്പ് വിജയമെന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്. വിഭജനത്തിനുശേഷം ഇന്ത്യയും പാകിസ്താനും ആയുധശേഷി വ൪ധിപ്പിക്കുന്നത് ദൗ൪ഭാഗ്യകരമാണ്. ഇതിന് അറുതിവരുത്തുക അത്യാവശ്യമാണെന്നും ശരീഫ് പറഞ്ഞു.
ജൂണിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ദ ടെലിഗ്രാഫ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ശരീഫ് നിലപാട് വ്യക്തമാക്കിയത്്.
പ്രതിരോധത്തിനായി ഇരുരാജ്യങ്ങളും പണം ചെലവഴിക്കുന്നത് അനാവശ്യമാണ്. എഫ്-16, മിഗ്-29 യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, സൈനിക ഉപകരണങ്ങൾ അന്ത൪വാഹിനികൾ എന്നിവ ഇന്ത്യയും പാകിസ്താനും വാങ്ങിക്കൂട്ടുന്നു. കൂടാതെ ഇന്ത്യ ആണവ പരീക്ഷണത്തിനും തുടക്കമിട്ടു. എന്നാൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹിക മേഖലകളിലാണ് ഈ പണം വിനിയോഗിക്കേണ്ടത്. കശ്മീ൪ സംബന്ധിച്ച ത൪ക്കത്തിന് പരിഹാരം കാണണം. പ്രശ്നപരിഹാരത്തിനുള്ള ച൪ച്ചകൾ തുടരുകയാണ്. ച൪ച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശരീഫ് വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.