വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്‍്റി-20 ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ളണ്ടിന് പത്ത് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സന്ദ൪ശകരായ ഇംഗ്ളണ്ട് സ്വന്തമാക്കി.
അലക്സ് ഹാൾസിന്റെും മൈക്കൽ ലംമ്പിന്റെും മികച്ച പ്രകടനങ്ങളാണ് ഇംഗ്ളണ്ടിന്റെജയം അനായാസമാക്കിയത്. ഹാൾസ് പുറത്താകാതെ 42 പന്തിൽ 80 റൺസ് നേടിയപ്പോൾ ലംമ്പ് 34 പന്തിൽ 53 റൺസ് നേടി.
ടോസ് നേടി ബൗളിങ് തെരെഞ്ഞെടുത്ത ഇംഗ്ളണ്ട് ക്യാപ്റ്റൻ സ്റ്റുവ൪ട്ട് ബ്രോഡിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളിങ് നിര കാഴ്ച വെച്ചത്.
തക൪പ്പൻ ബോളിങിലൂടെ ക്യാപ്റ്റനും ജെയ്ഡ് ഡെൻബാക്കും ന്യൂസിലാൻഡിനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിൽ ഒതുക്കി. ബ്രോഡും ഡെൻബാക്കും മൂന്ന് വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്.
55 പന്തിൽ 59 റൺസ് നേടിയ ഓപണ൪ മാ൪ട്ടിൻ ഗുപ്റ്റിലാണ് ന്യൂസിലാഡിന്റെ ടോപ്സ്കോറ൪. ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം 26 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് ഓപണ൪മാ൪ ഒരു പഴുതും നൽകാതെ 12.4 ഓവറിൽ ലക്ഷ്യം മറി കടന്നു. ഹാൾസ് ഒമ്പത് ഫോറും നാല് സിക്സറുകളും പായിച്ചാണ് 80 റൺസുകൾ വാരിക്കൂട്ടിയത്. ലംമ്പ് ഒരു ഫോറും അഞ്ച് സിക്സും പായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.