തേക്കടിയില്‍ മദമിളകിയ കൊമ്പന്‍ അഞ്ച് ആനകളെ കൊന്നു

കുമളി: പെരിയാ൪ കടുവാ സങ്കേതത്തിൽ ഇടവേളക്ക് ശേഷം വീണ്ടും മദമിളകിയ കൊമ്പൻെറ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ തേക്കടി, വള്ളക്കടവ് റേഞ്ചുകളിലെ വിവിധ ഭാഗങ്ങളിൽ അഞ്ച് ആനകൾ ചെരിയാനിടയായത് ഈ കൊമ്പൻെറ ആക്രമണം മൂലമാണെന്ന് വ്യക്തമായി.
വേനൽച്ചൂട് കനത്തതാണ് മദമിളകാൻ കാരണമെന്നാണ് വിലയിരുത്തൽ. 2010 ൽ കൊമ്പൻെറ ആക്രമണത്തിൽ ഒമ്പത് ആനകൾ ചെരിഞ്ഞിരുന്നു.
പിടിയാനകളും കുട്ടിക്കൊമ്പന്മാരും ഇതിൽപെടും. തേക്കടി റേഞ്ചിലെ പച്ചക്കാട്, നെല്ലിക്കാംപെട്ടി ഭാഗങ്ങളിലും വള്ളക്കടവ് റേഞ്ചിലെ വാമനകുളം ഭാഗത്തുമാണ് ഈ ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. 201 0 ൽ തുട൪ച്ചയായി ആനകൾ ചെരിഞ്ഞത് വിവാദമായിരുന്നു.
ഇതേ തുട൪ന്ന് വനംവകുപ്പിലെ സീനിയ൪ വെറ്ററിനറി ഡോക്ട൪മാരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ ആനയെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ചികിത്സിക്കുന്നതിനും വനംവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇക്കുറി ഇത്തരം സംവിധാനങ്ങൾ  സജീവമല്ലാത്തത് കൂടുതൽ പ്രശ്നം സൃഷ്ടിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.