വിജിലന്‍സ് അന്വേഷണം നേരിടുന്ന ബിനാലെക്ക് മുഖ്യമന്ത്രി വരുന്നത് വിവാദത്തില്‍

കൊച്ചി: വിജിലൻസ് അന്വേഷണം നേരിടുന്ന സ്വകാര്യ ട്രസ്റ്റായ കൊച്ചി ബിനാലെ ഫൗണ്ടേഷൻെറ കൊച്ചി മുസ്രിസ് ബിനാലെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നത് വിവാദമാകുന്നു.
ഈ മാസം 12ന് ആരംഭിക്കുന്ന നാലുമാസത്തെ പരിപാടിക്ക് ഹൈബി ഈഡൻ എം.എൽ.എ യുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘവും രൂപവത്കരിച്ചിട്ടുണ്ട്.
കൊച്ചി നഗരസഭയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ജനപ്രതിനിധികളടക്കമുള്ളവ൪ പരിപാടിയുമായി സഹകരിക്കുന്നതിനെതിരെ പ്രമുഖ൪ രംഗത്തെത്തി.
ബിനാലെ ഫൗണ്ടേഷൻെറ മറവിലുള്ള ധൂ൪ത്തും അഴിമതിയും ‘മാധ്യമം’ ആഴ്ചപ്പതിപ്പ് പുറത്തുകൊണ്ടുവന്നതിനെ തുട൪ന്ന് സ൪ക്കാറിൻെറ ധനകാര്യവിഭാഗം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ചേ൪ന്ന മന്ത്രിസഭാ യോഗമാണ് വിജിലൻസ് അന്വേഷണത്തിന് തീരുമാനിച്ചത്.
ധനകാര്യ വിഭാഗം ഗുരുതര അഴിമതിയും ധൂ൪ത്തും കണ്ടെത്തിയിട്ടും മുഖ്യമന്ത്രി അടക്കമുള്ളവ൪ സംരംഭവുമായി സഹകരിക്കുന്നത് സ൪ക്കാ൪ റിപ്പോ൪ട്ട് തള്ളുന്നതിന് തുല്യമാണെന്നാണ് ആക്ഷേപമുയരുന്നത്.  
സാംസ്കാരിക സംഭവങ്ങളെക്കുറിച്ച് ധാരണയും കാഴ്ചപ്പാടും ഉള്ളയാളാണ് മുഖ്യമന്ത്രിയെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ബിനാലെക്ക് വരുന്നതിൽ അസ്വാഭാവികതയില്ലെന്നും പ്രശസ്ത ചിത്രകാരൻ എം.വി. ദേവൻ പരിഹസിച്ചു. ധനകാര്യ വിഭാഗത്തിൻെറ കണ്ടെത്തലുകൾ സ൪ക്കാ൪ തന്നെ അംഗീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയും ജനപ്രതിധികളും  ബിനാലെയുമായി സഹകരിക്കുന്നതിലൂടെ മനസ്സിലാവുന്നതെന്നും മുഖ്യമന്ത്രി പരിപാടിയിൽനിന്ന് പിന്മാറണമെന്നും ലാൻേറൺ ഫൈൻആ൪ട്സ് സൊസൈറ്റി സെക്രട്ടറി ഡോ. അജിത്ത് പറഞ്ഞു. കോ൪പറേറ്റ് മേളയിൽനിന്ന് മുഖ്യമന്ത്രിയും ജനപ്രതിനിധികളും പിന്മാറണമെന്നും ഖജനാവിന് നഷ്ടമായ തുക തിരിച്ചുപിടിക്കണമെന്നും ഞാറ്റുവേല സാംസ്കാരിക സംഘം സെക്രട്ടറി സ്വപ്നേഷ് കുമാ൪ ആവശ്യപ്പെട്ടു.
ദ൪ബാ൪ ഹാൾ വാടക ഈടാക്കാതെ നാലുമാസം വിട്ടുനൽകാനുള്ള കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ തീരുമാനം റദ്ദാക്കാത്തതും പരിപാടിക്ക് സ൪ക്കാ൪ നൽകുന്ന ഒത്താശയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കരിമ്പട്ടികയിൽപ്പെടുത്തേണ്ട  സ്ഥാപത്തിൻെറ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ സാംസ്കാരിക സംഘടനകൾ പറഞ്ഞു.
എന്നാൽ, വലിയ മാനങ്ങളുള്ള ബിനാലെ വിവാദങ്ങളുടെ പേരിൽ കൊച്ചിക്ക് നഷ്ടപ്പെടരുത് എന്നതുകൊണ്ടുമാത്രമാണ്  സഹകരിക്കുന്നതെന്നും സ൪ക്കാ൪ ഫണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും ഹൈബി ഈഡൻ എം.എൽ.എ പറഞ്ഞു.
വലിയ സാംസ്കാരിക വിനിമയ സംരംഭമാണ് ബിനാലെ. ലോകത്തിലെ ആദ്യ ബിനാലെ വെനീസിലായിരുന്നു. വെനീസിനെ വെനീസാക്കിയതിൽ ബിനാലെയുടെ പങ്ക് ചെറുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.