കെ.എം.സി.സി മലപ്പുറം ക്വാര്‍ട്ടറില്‍

ദോഹ: വെസ്റ്റേൺ യുനിയൻ-സിറ്റി എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടി വക്റ സ്റ്റേഡിയത്തിൽ നടന്നുവരുന്ന ആറാമത് അന്ത൪ജില്ലാ ഫുട്ബാൾ ടൂ൪ണമെൻറിൽ ഇന്നലെ നടന്ന മൽസരത്തിൽ കെ.പി.എ.ക്യു കോഴിക്കൊടിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് തക൪ത്ത് കെ.എം.സി.സി മലപ്പുറം ക്വാ൪ട്ടറിൽ  കടന്നു.  കെ.പി.എ ക്യു ബാക്ക്ലൈനിൽ നിന്ന് കിട്ടിയ മൈനസ് പാസ് അവരുടെ ഗോളി കൈകൊണ്ട് തൊട്ടതിന് റഫറി ഫൗൾ വിധിച്ചു. ഇതിനെത്തുട൪ന്ന്  ഗോൾ ഏരിയക്കുള്ളിൽ വെച്ച് കിട്ടിയ പരോക്ഷമായ കിക്ക് പത്താം നമ്പ൪ താരം രമേശൻ ഗോളാക്കിയതോടെയാണ് കെ.എം.സി.സി ഗോൾ മഴക്ക് തുടക്കമിട്ടത്.
കളിയുടെ എഴാം മിനിറ്റിൽ കെ.എം.സി.സി യുടെ എഴാം നമ്പ൪ ജാഫറിനെ ഫൗൾ ചെയ്തതിന് കെ.പി.എക്യുവിൻെറ  22ാം നമ്പ൪ താരം അബ്ദുല്ല മഞ്ഞക്കാ൪ഡ് കണ്ടു.
എഴാം നമ്പ൪ താരം റഈസിലൂടെ കെ.എം.സി.സി രണ്ടാം ഗോളും 26ാം മിനിറ്റിൽ രമേശ് മൂന്നാം ഗോളും നേടി. 36ാം മിനിറ്റിൽ ഹലീലാണ് കെ.പി.എ.ക്യുവിൻെറ ആശ്വാസ ഗോൾ അടിച്ചത്.
 38ാം മിനിറ്റിൽ കെ.എം.സി.സിക്ക് വേണ്ടി റഈസ് വീണ്ടും ഗോൾ നേടി. 51ാം മിനിറ്റിൽ കളിയിൽ തൻെറ മൂന്നാം ഗോളും നേടി രമേശൻ ടൂ൪ണമെൻറിലെ ആദ്യ ഹാട്രിക്കിന് ഉടമയായി. പിന്നീട് കെ.പി.എ.ക്യുവിനെ നിഷ്പ്രഭാമാക്കിക്കൊണ്ട് കെ.എം.സി.സി കളിയിൽ വ്യക്തമായ മേധാവിത്തം പുല൪ത്തുന്ന കാഴ്ചയാണ് കണ്ടത്.
53ാം മിനിറ്റിൽ  നാലാം  നമ്പ൪ ഷബീ൪ കെ.എം.സി.സിക്ക് വേണ്ടി ആറാം ഗോൾ നേടി. 56ാം  മിനിറ്റിൽ  അസ്ലമിൻെറ ഏഴാം ഗോളിലൂടെ കെ.എം.സി. സി ഗോൾ പട്ടിക പൂ൪ത്തിയാക്കി.
സ്കൂൾ ടീമുകളുടെ മത്സരത്തിൽ അൽഖോ൪ ഇൻറ൪നാഷനൽ സ്കൂളിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ  പരജയപ്പെടുത്തി.  വിജയികൾക്ക് വേണ്ടി സബിഹ് അബ്ദുസ്സമദും അഹ്മദ് റജബും രണ്ട് ഗോളുകൾ വീതം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.