പീഡനക്കേസ് പ്രതിയുമായി മടങ്ങിയ പെലീസ് ജീപ്പ് മറിഞ്ഞു;ഏഴു പേര്‍ക്ക് പരിക്ക്

അടിമാലി: സ്ത്രീപീഡനക്കേസ് പ്രതിയെ പിടിച്ച് മടങ്ങുകയായിരുന്ന പൊലീസ് വാഹനം മറിഞ്ഞ് സി.ഐ ഉൾപ്പെടെ ഏഴു പേ൪ക്ക് പരിക്ക്. അടിമാലി സി.ഐ എ.ഇ കുര്യൻ,അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.വി ഉലഹന്നാൻ,സജി എം. പോൾ,സന്തോഷ്,കെ.ഡി മണിയൻ,നിസാ൪ എന്നീ പൊലീസുകാ൪ക്കും പീഡനക്കേസിലെ പ്രതിയായ രാജാക്കാട് പുതിയേടത്ത് ശ്രീകുമാറിനുമാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ സീനിയ൪ പൊലീസ് ഒഫീസ൪ സി.വി ഉലഹന്നാനെ മുതലക്കോടം ആശുപത്രിയിലും ബാക്കിയുള്ളവരെ അടിമാലി മോ൪ണിംഗ് സ്റ്റാ൪ ആശുപത്രയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുല൪ച്ചെ നാലു മണിയോടെയാണ് അപകടം. കൊച്ചി-മധുര ദേശീയ പാതയിൽ വാളറയ്ക്ക് സമീപം മൂന്നുകലുങ്കിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.