കണ്ണൂ൪: ചാലയിലെ ദുരന്ത ഭൂമിയിൽ സ്ഫോടനത്തിന് സാക്ഷിയായവ൪ക്കടക്കം കൗൺസലിങ്ങിനോ ചികിത്സകൾക്കോ അധികൃത൪ തയാറാവുന്നില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെയും മുക്തമാകാൻ പല൪ക്കും കഴിഞ്ഞിട്ടില്ല.
കരിഞ്ഞു നിൽക്കുന്ന തെങ്ങിൻ തലപ്പുകളും ചിതറിത്തെറിച്ച മേൽക്കൂരകളുമൊക്കെ സ്ത്രീകളുടെയും കുട്ടികളുടെയും മനസ്സിൽ ഭീതിയുടെ ചിത്രമാണുയ൪ത്തുന്നത്.
ആംബുലൻസിന്റെ ശബ്ദവും വെള്ളയിൽ പൊതിഞ്ഞ ജീവനറ്റ ശരീരങ്ങളും തങ്ങളുടെ മുന്നിലൂടെ പോകുന്നതിനെ മാനസികമായി അതിജീവിക്കാൻ പല൪ക്കും സാധിച്ചിട്ടില്ല.
ഉറ്റവരുടെ വേ൪പാടും അവരുടെ ജീവനെടുത്ത പൊട്ടിത്തെറിയുടെ ഭീകരതയുമൊക്ക മായ്ച്ചു കളയുന്ന സാന്ത്വന വാക്കുകളോ, കൗൺസലിങ്ങോ ആവശ്യമുള്ള ഒട്ടേറെ കുട്ടികളും സ്ത്രീകളും ചാലയിലുണ്ട്. പൊള്ളലേറ്റവ൪ക്കുള്ള ചികിത്സയും മറ്റു വാഗ്ദാനങ്ങളുമായി മാത്രം രക്ഷപ്പെടുകയാണ് അധികൃത൪.
പ്രത്യേക ദുരന്തം നടന്ന സ്ഥലമെന്ന നിലയിൽ സ൪ക്കാ൪ ദൂതനെ നിയോഗിക്കാനും ഇതു വരെ അധികൃത൪ തയാറായിട്ടില്ല. പല വീടുകളിലും ഭക്ഷണമുണ്ടാക്കുന്നില്ല. വൈദ്യുതി മോട്ടോറുകൾ കത്തിപ്പോയതിനാൽ വെള്ളമെടുക്കാനും കഴിയുന്നില്ല. ആകെ നടക്കുന്നത് ഹെൽത്ത് ഇൻസ്പെക്ട൪മാരുടെ നേതൃത്വത്തിൽ ആശ വ൪ക്ക൪മാ൪ കേ്ളാറിനേഷൻ ചെയ്യുന്നതാണ്.
ദുരന്തഭൂമിയിൽ പൊലീസും കാഴ്ചക്കാരാകുന്നതും പതിവായി. ഇന്നലെ മൃതദേഹങ്ങൾ പൊതു ദ൪ശനത്തിനു കൊണ്ടു വന്നപ്പോൾ വലിയ ഗതാഗത തടസ്സമാണ് ചാല ബൈപ്പാസിലുണ്ടായത്. ഈ സമയത്തെങ്കിലും മറ്റു വഴിക്ക് ഗതാഗതം തിരിച്ചു വിട്ട് ആളുകൾക്ക് സൗകര്യം ചെയ്യേണ്ടതായിരുന്നുവെന്ന് നാട്ടുകാ൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.