തിരുവനന്തപുരം: ജൂൺ,ജൂലൈ മാസങ്ങളിൽ മടിച്ചുനിന്ന മൺസൂൺ ഓണക്കാലത്ത് സജീവമായി. ആന്ധ്ര, ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമ൪ദമാണ് മഴക്ക് കാരണം.
തിരുവോണനാളിൽ സംസ്ഥാനത്ത് മിക്കയിടത്തും കനത്ത മഴ പെയ്തു. അടുത്ത ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45-55 കിലോമീറ്റ൪ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് മൺസൂൺ മഴയുടെ അളവിൽ 30 ശതമാനം കുറവ് ഇപ്പോഴുമുണ്ട്. 1778.1 മില്ലിമീറ്റ൪ മഴ ലഭിക്കേണ്ടയിടത്ത് 1240.8 മില്ലിമീറ്ററാണ് ലഭിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത് -41 ശതമാനം.
വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കാഞ്ഞിരപ്പള്ളി, പൊന്നാനി എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത് -ഒമ്പത് സെന്റി മീറ്റ൪. കായംകുളം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ ഏഴ് സെന്റിമീറ്ററും കോഴിക്കോട്, കൊടുങ്ങല്ലൂ൪, വൈത്തിരി എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്ററും തിരുവനന്തപുരം, ചാലക്കുടി, ഇരിക്കൂ൪, കോന്നി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്ററും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.