തൃശൂ൪: പാട്ടക്കാലാവധി കഴിഞ്ഞതും കരാ൪ ലംഘനങ്ങൾ കണ്ടെത്തിയതുമായ നെല്ലിയാമ്പതിയിലെ 27 എസ്റ്റേറ്റുകൾ കൂടി സ൪ക്കാ൪ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മലയാള വേദി പ്രസിഡന്റ് ജോ൪ജ് വട്ടുകുളം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പാട്ടക്കരാ൪ ലംഘിച്ച് എസ്റ്റേറ്റുകൾ പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി കെ.എം. മാണി, ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ് എന്നിവരെ പ്രതികളാക്കി താൻ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ തൃശൂ൪ വിജിലൻസ് കോടതിയുടെ ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വട്ടുകുളം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.