മമതയെ വിമര്‍ശിച്ച ജഡ്ജിക്ക് ഭീഷണി ഫോണ്‍കാളുകള്‍

ന്യൂദൽഹി: പ്രാദേശിക ചാനലിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജിയെ വിമ൪ശിച്ച് സംസാരിച്ച ജഡ്ജിക്ക് തുടരെ ഭീഷണി ഫോൺകോളുകൾ. കൊൽക്കത്ത ഹൈകോടതിയിൽനിന്ന് വിരമിച്ച സമരേഷ് ബാന൪ജിയാണ്  മമതയുടെ നടപടികളെക്കുറിച്ച ടെലിവിഷൻ ചാനൽ ച൪ച്ചയിൽ വിമ൪ശിച്ച് സംസാരിച്ചത്. ജുഡീഷ്യറിയിൽ ഒരു വിഭാഗം അഴിമതിക്കാരാണെന്ന മമതയുടെ പ്രസ്താവന വിവാദത്തിനു വഴിവെച്ചിരുന്നു. മമതക്കെതിരെ ഹൈകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.