വിദേശ സംഭാവന സ്വീകരിക്കുന്നതിന് കേരളത്തിലെ 450 സംഘടനകള്‍ക്ക് വിലക്ക്

ന്യൂദൽഹി: വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കുന്നതിൽനിന്ന് 4,139 സന്നദ്ധ സംഘടനകളെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കി. കേരളത്തിൽനിന്ന് 450 സംഘടനകൾ ഇക്കൂട്ടത്തിലുണ്ട്. സത്നം സിങ്ങിൻെറ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാതാ അമൃതാനന്ദമയി മഠത്തിലേക്ക് വ൪ഷംതോറും കോടിക്കണക്കിന് രൂപ വിദേശ സംഭാവനയായി ഒഴുകിയെത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയ രേഖകൾ വ്യക്തമാക്കി.
 വിദേശ സംഭാവന സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിദേശകാര്യ വിഭാഗത്തിൻെറ ലൈസൻസ് നി൪ബന്ധമാണ്. കഴിഞ്ഞ സാമ്പത്തിക വ൪ഷത്തിൽ ഒരു കോടിയിലേറെ സംഭാവന ലഭിച്ച 28 സന്നദ്ധ സ്ഥാപനങ്ങൾ കേരളത്തിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. കോഴിക്കോട്  കേന്ദ്രമായ ‘ഓഫ൪’ എന്ന സ്ഥാപനത്തിനാണ് ഔദ്യാഗികമായി ഏറ്റവും കൂടുതൽ വിദേശസംഭാവന കിട്ടിയത് 99.63 കോടി രൂപ.  എന്നാൽ, 28 സ്ഥാപനങ്ങളുടെ പട്ടികയിൽ അമൃതാനന്ദമയി മഠം ഇല്ല. അതേസമയം, തൊട്ടുമുൻവ൪ഷത്തെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ വിദേശസംഭാവന ലഭിച്ച രണ്ടു സ്ഥാപനങ്ങളിലൊന്ന് അമൃതാനന്ദമയി മഠമാണ് 61 കോടി. 200910 വ൪ഷത്തിൽ ഔദ്യാഗിക കണക്കുകളിൽ 36 കോടി സംഭാവന നേടി മഠം അഞ്ചാം സ്ഥാനത്തായിരുന്നു. മൂന്നു ഡസനോളം രാജ്യങ്ങളിൽനിന്ന് മഠത്തിലേക്ക് സംഭാവന എത്തിയിട്ടുണ്ട്.
 തിരുവല്ല കേന്ദ്രമായ ബിലീവേഴ്സ് ച൪ച്ച്, പത്തനംതിട്ടയിലെ ലവ് ഇന്ത്യ മിനിസ്ട്രീസ്, തിരുവല്ലയിലെ ഗോസ്പൽ ഫോ൪ ഏഷ്യ, മീന്തലക്കര ലാസ്റ്റ് അവ൪ മിനിസ്ട്രി എന്നിവയാണ് മറ്റു സ്ഥാപനങ്ങൾ. ബിലീവേഴ്സ് ച൪ച്ചിന് 160 കോടിയാണ് വിദേശ സംഭാവന. കുഴൽക്കിണ൪ കുഴിക്കുന്നതിന് ടെക്സസിൽനിന്നെത്തിയ 11.70 കോടിയും ഇതിൽ ഉൾപ്പെടും. 201011 വ൪ഷത്തിൽ ഒരു കോടിയിലേറെ വിദേശ സംഭാവന കൈപ്പറ്റിയ 143 സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇതിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾ ഉൾപ്പെടും. മിക്കവയും ആതുരാലയങ്ങളും വിദ്യാലയങ്ങളും നടത്തുന്നതോ, ആദിവാസിപിന്നാക്ക സേവനം മുദ്രാവാക്യമാക്കി പ്രവ൪ത്തിക്കുന്നവയോ ആണ്.
 കഴിഞ്ഞ ഒരു മാസത്തിനിടയിൽ വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കപ്പെട്ട സന്നദ്ധ സംഘടനകൾ ആകെയുള്ളതിൻെറ പത്തിലൊന്നോളം വരും. ഇന്ത്യയിൽ രജിസ്റ്റ൪ ചെയ്ത സന്നദ്ധ സംഘടനകൾ 43,451 ആണ്. കേരളത്തിനുപുറമെ തമിഴ്നാട് (794), ആന്ധ്ര (670), ദൽഹി (299), ക൪ണാടക (296), പശ്ചിമ ബംഗാൾ (384), മഹാരാഷ്ട്ര (352), ഒഡിഷ (160), ഗുജറാത്ത് (158), എന്നീ ക്രമത്തിൽ സംഘടനകളെ വിലക്കി. ഏറ്റവും കൂടുതൽ സംഘടനകളെ വിലക്കിയിരിക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കേരളത്തിന്.
 വിദേശസംഭാവന സ്വീകരിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്ന സംഘടനകൾ ഏറ്റവും കൂടുതലുള്ളത്, കൂടങ്കുളം ആണവനിലയ പ്രക്ഷോഭം നീറിപ്പട൪ന്ന തമിഴ്നാട്ടിലാണ് 794. കൂടങ്കുളം നിലയത്തിനെതിരായ സമരം നയിച്ച നാലു സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ മാ൪ച്ചിൽ മരവിപ്പിച്ചിരുന്നു. ഇവയുടേതടക്കം 4139 സംഘടനകളുടെ രജിസ്ട്രേഷൻ വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചതിനാണ് റദ്ദാക്കിയിരിക്കുന്നത്.

ബക്കറ്റു പിരിവിന് വിട; സി.പി.എമ്മിനും കോ൪പറേറ്റ് ഫണ്ട്

ന്യൂദൽഹി: കുത്തക വ്യവസായികൾക്കെതിരായ നിലപാടാണ് സി.പി.എമ്മിനെങ്കിലും പാ൪ട്ടി ഫണ്ടിൻെറ കാര്യത്തിൽ ഇത് ബാധകമല്ല. കഴിഞ്ഞ അഞ്ചു സാമ്പത്തിക വ൪ഷങ്ങളിൽ സി.പി.എമ്മിന് കിട്ടിയ സംഭാവനകളിൽ നല്ലൊരു പങ്ക് കോ൪പറേറ്റുകളിൽനിന്നാണ് -ബക്കറ്റു പിരിവിന് വിട!
 കോ൪പറേറ്റുകളിൽനിന്ന് ഫണ്ട് സ്വീകരിക്കുന്നതിൽ കോൺഗ്രസ്, ബി.ജെ.പി, സമാജ്വാദി പാ൪ട്ടി, ബി.എസ്.പി തുടങ്ങിയ പ്രമുഖരിൽനിന്ന് സി.പി.എം വ്യത്യസ്തമല്ലെന്നാണ് തെരഞ്ഞെടുപ്പു കമീഷനിൽ സമ൪പ്പിച്ച കണക്കുകൾ ക്രോഡീകരിച്ച സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോ൪ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടുന്നത്.
 ഇക്കഴിഞ്ഞ സാമ്പത്തികവ൪ഷം വരെയുള്ള അഞ്ചു കൊല്ലങ്ങളിൽ സി.പി.എം സ്വീകരിച്ച സംഭാവന 335 കോടിയാണ്. കോൺഗ്രസ് 1662 കോടി; ബി.ജെ.പി 852 കോടി.
കോ൪പറേറ്റുകളുടെ സംഭാവന പ്രധാന വരുമാനമാ൪ഗമായ സമാജ്വാദി പാ൪ട്ടിയേക്കാൾ (200 കോടി) പിരിച്ച് രാജ്യത്ത് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്  സി.പി.എമ്മാണ്. സംഭാവനയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിലും സി.പി.എമ്മിന് പിശുക്കാണെന്ന് അസോസിയേഷൻ പഠനത്തിൽ കണ്ടെത്തി.
 തെരഞ്ഞെടുപ്പു കമീഷനിലെ രേഖകൾ പ്രകാരം സി.പി.എം സംഭാവന സ്വീകരിച്ച ചില കോ൪പറേറ്റ് സ്ഥാപനങ്ങൾ: സ്യൂ ഇൻഫ്രാ ലിമിറ്റഡ് -25 ലക്ഷം, സ്യൂ -25 ലക്ഷം, നുസിവീഡ് സീഡ്സ്-10 ലക്ഷം, ഹിറ്ററോ ഡ്രഗ്സ്-6 ലക്ഷം, എ.എം.ആ൪ കൺസ്ട്രക്ഷൻസ്-2 ലക്ഷം, സായ്മഗധ റിയൽ-5 ലക്ഷം. വസന്ത് കെമിക്കൽസ്, ഹീറ്ററോ ഡ്രഗ്സ് എന്നിവ കോൺഗ്രസിനും ബി.ജെ.പിക്കും സി.പി.എമ്മിനും ഒരുപോലെ സംഭാവന നൽകിയിട്ടുള്ളവരാണ്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.