ഫിസയുടെ വസതിയില്‍നിന്ന് കോടി രൂപ കണ്ടെടുത്തു

മൊഹാലി: ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫിസ മുഹമ്മദ് എന്ന അനുരാധ ബാലിയുടെ വസതിയിൽനിന്ന് ഒരു കോടി രൂപയും  വിലപിടിപ്പുള്ള വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഹരിയാന മുൻ ഉപമുഖ്യമന്ത്രി ചന്ദ൪ മോഹൻ ബാലിയുടെ മുൻ ഭാര്യ ഫിസയുടെ മൃതദേഹം തിങ്കളാഴ്ചയാണ് ചണ്ഡിഗഡിലെ വസതിയിൽ കണ്ടത്. നാലഞ്ച് ദിവസം മുമ്പ് മരണം നടന്നുവെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചെങ്കിലും ശരീരത്തിൽ മുറിവുകളും മറ്റും ഇല്ലാതിരുന്നതിനാൽ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്രവം രാസപരിശോധനക്കയച്ചതിൻെറ റിപ്പോ൪ട്ട് എത്തിയാലേ  സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.
ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻലാലിൻെറ മകൻ ചന്ദ൪ മോഹൻ ബാലിയെ വിവാഹം ചെയ്യാനായി 2008ൽ  ഇസ്ലാം മതം സ്വീകരിച്ചതോടെയാണ് ഫിസ ശ്രദ്ധയാക൪ഷിക്കുന്നത്. ബാലിയിൽനിന്ന് അകന്ന ശേഷം റിയാലിറ്റി ഷോകളിലും ബോളിവുഡ് സിനിമാ ലോകത്തും സജീവമായിരിക്കുന്നതിനിടെയാണ് മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.