തോട്ടഭൂമിയുടെ മാറ്റം: സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: തോട്ടഭൂമിയുടെ അഞ്ച് ശതമാനം മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ അനുമതിനൽകുന്ന നിയമം സംസ്ഥാനത്ത് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും അത് തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തയച്ചു. നിയമം കേരളത്തെ ഭൂമാഫിയയുടെ വിഹാരകേന്ദ്രമാക്കും. പാ൪ട്ടി-സ൪ക്കാ൪ ഏകോപന സമിതിയിൽ മുഖ്യമന്ത്രി നൽകിയ മറുപടികൾക്ക് വിരുദ്ധമായാണ് കാര്യങ്ങൾ മുന്നോട്ടുപോയത്. കശുമാവ് കൃഷിയെ തോട്ടത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നുണ്ട്. ഈ നടപടികൾ ഭൂപരിഷ്കരണം അട്ടിമറിക്കും. നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾക്ക് അംഗീകാരം കിട്ടുകയും ചെയ്യുമെന്ന് കത്തിൽ പറന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.