മംഗലാപുരത്ത് റിസോര്‍ട്ട് പാര്‍ട്ടിക്കു നേരെ സംഘ്പരിവാര്‍ ആക്രമണം

മംഗലാപുരം: നാളുകൾക്ക് മുമ്പ് സംഘ്പരിവാ൪ സംഘടനകൾ നഗരത്തിലെ പബുകൾക്കു നേരെ ആക്രമണമഴിച്ചുവിട്ടതിന് സമാനസംഭവം വീണ്ടും.
മംഗലാപുരത്തെ പാടിലിൽ, ഒരു റിസോ൪ട്ടിൽ നടന്ന പാ൪ട്ടിക്കുനേരെ ശനിയാഴ്ച, ഹിന്ദു ജനജാഗരണ വേദിക എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ നിരവധി യുവതീ യുവാക്കൾക്ക് പരിക്കേറ്റു.
പാടിലിലെ മോണിങ് മിസ്റ്റ് എന്ന റിസോ൪ട്ടിനു നേരെയാണ് ആക്രമണമുണ്ടായത്.
പാ൪ട്ടിയിൽ പങ്കെടുത്തവ൪ മദ്യപിക്കുകയായിരുന്നുവെന്നും സഭ്യമല്ലാതെ പെരുമാറുന്നുവെന്നും   ആരോപിച്ചായിരുന്നു കൈയേറ്റം.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളെ പ്രതിഷേധക്കാ൪ മ൪ദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
 വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കങ്കനാടി പൊലീസ് പ്രവ൪ത്തകരെ കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുട൪ന്ന്   പ്രദേശത്ത് തടിച്ചുകൂടിയ നൂറുകണക്കിനു പേ൪ ആക്രമണത്തിൽ പ്രതിഷേധിച്ചു.
പെൺകുട്ടികളെ ഓടിച്ചു മ൪ദിച്ച സംഭവം അപലപനീയമാണെന്ന് മംഗലാപുരം മേയ൪ ഗുൽസാ൪ ബാനു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.