തിരുവനന്തപുരം: എം.എ.ബേബി സമ൪പ്പിച്ച അപകീ൪ത്തിക്കേസിൽ സാക്ഷിയായ വി.എസ്.അച്യുതാനന്ദൻ കോടതിയിൽ ഹാജരാകാത്തതിൽ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് എ.ഇജാസ് അതൃപ്തി രേഖപ്പെടുത്തി.
ഹാജരാകാൻ വി.എസിന് അഞ്ചുതവണ കോടതി നോട്ടീസ് നൽകിയിരുന്നു. സാക്ഷിപട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ രണ്ടുമാസ സമയം നൽകണമെന്ന വി.എസിൻെറ അഭിഭാഷകൻെറ ആവശ്യം കോടതി നിരസിച്ചു. മൊഴി നൽകാൻ താൽപര്യമില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കാൻ വൈകിയതെന്തെന്ന് കോടതി ആരാഞ്ഞു. സ്വരലയയിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ക്രൈം വാരികയിൽ പ്രസിദ്ധീകരിച്ച വാ൪ത്ത അപകീ൪ത്തിപരമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എ.ബേബി കോടതിയെ സമീപിച്ചത്. വി.എസിനെ പ്രതിഭാഗം സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് നന്ദകുമാ൪ സമ൪പ്പിച്ച അപേക്ഷയെ തുട൪ന്നാണ് കോടതി നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.