വാളകം സംഭവം: സി.ബി.ഐ 20 പേരുടെ മൊഴിയെടുത്തു

കൊട്ടാരക്കര: വാളകം സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ 20 പേരുടെ മൊഴിയെടുത്തു. ഇനി മൊഴിയെടുക്കേണ്ടത് 30ഓളം പേരുടെ. ഇതോടെ അന്വേഷണത്തിന്റെ ഒന്നാംഘട്ടം പൂ൪ത്തിയാകും.
തിരുവനന്തപുരം യൂനിറ്റിലെ സംഘമാണ് അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണമെന്ന നിലയിൽ മൊഴി രേഖപ്പെടുത്തൽ മാത്രമാണ് നടക്കുന്നത്. ഇതിനുശേഷം കേസുമായി ബന്ധപ്പെട്ട് ആവശ്യമായവരെ ചോദ്യംചെയ്യാനാണ് അന്വേഷണസംഘം തീരുമാനിച്ചിട്ടുള്ളത്. പരിക്കേറ്റ അധ്യാപകൻ കൃഷ്ണകുമാറിനെയും ഭാര്യ ഗീതയെയും ഒരുമിച്ചിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. പിന്നീട് വാളകം സ്കൂളിലെ ഒരു ജീവനക്കാരനെയും ചോദ്യംചെയ്തിരുന്നു. അധ്യാപകൻ പരിക്കേറ്റ് റോഡിൽ കിടന്നപ്പോൾ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവ൪, പരിക്കേറ്റ് കിടന്നപ്പോൾ കണ്ടതെന്നു പറയപ്പെടുന്ന ബൈക്ക് യാത്രികൻ എന്നിവരുടെയും മൊഴികൾ രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.