മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമലംഘനം - ഡി.എഫ്.ഒ

കൊച്ചി: നടൻ മോഹൻലാൽ വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മലയാറ്റൂ൪ ഡി.എഫ്.ഒ പെരുമ്പാവൂ൪ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോ൪ട്ടിൽ വ്യക്തമാക്കി. റിപ്പോ൪ട്ട് ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് ചോ൪ന്നുകിട്ടി.
 ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടിൽ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥ൪ മോഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ചയാണ് ഡി.എഫ്.ഒ കോടതിക്ക് റിപ്പോ൪ട്ട് നൽകിയത്. കേസിന്റെ വാദം 23ന് തുടങ്ങാനിരിക്കേയാണ് റിപ്പോ൪ട്ടിലെ ഉള്ളടക്കം പുറത്തുവന്നത്. ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും  റിപ്പോ൪ട്ടിൽ പറയുന്നു. കഴിഞ്ഞ ഡിസംബ൪ 21നാണ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി  ആനക്കൊമ്പുകൾ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.