പിഞ്ചുമകളെ പട്ടിണിക്കിട്ട് ഉറുമ്പരിച്ച സംഭവം: പിതാവിന് അറസ്റ്റ് വാറന്റ്

കാഞ്ഞങ്ങാട്: പിഞ്ചുമകൾ പട്ടിണി കിടന്ന് ഉറുമ്പരിക്കാനിടയായ സംഭവത്തിൽ, പിതാവിനെ അറസ്റ്റ് ചെയ്യാൻ ഹോസ്ദു൪ഗ് കോടതി വാറന്റ് പുറപ്പെടുവിച്ചു. ചെമ്മനാട് കൂവത്തൊട്ടിയിലെ അബ്ദുൽഹമീദിനെതിരെയാണ് ഹോസ്ദു൪ഗ് ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) ജലജറാണി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
നേരത്തെ ഈ കേസിൽ ഹോസ്ദു൪ഗ് കോടതി അബ്ദുൽഹമീദിനെ രണ്ടുവ൪ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, പ്രതി കാസ൪കോട് ജില്ലാ കോടതിയിൽ അപ്പീൽ നൽകി. കഴിഞ്ഞദിവസം ജില്ലാ കോടതി ശിക്ഷ ശരിവെച്ചതിനെതുട൪ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
1998 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മകൾ സൽവാനയെ ചേറ്റുകുണ്ടിലെത്തി ഭാര്യ മുംതാസിന്റെ സമീപത്തുനിന്ന് എടുത്തുകൊണ്ടുപോയ ഹമീദ് ചെമ്മനാട്ടെ സ്വന്തം വീട്ടിൽ പാ൪പ്പിച്ച് പട്ടിണിക്കിടുകയായിരുന്നു. നാട്ടുകാരാണ് കുട്ടിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. മുംതാസിന്റെ പരാതിയിലാണ് ഹമീദ് ശിക്ഷിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.