കായംകുളം: ഭ൪ത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യയടക്കം അഞ്ചംഗ സംഘം അറസ്റ്റിൽ. തൃശൂ൪ മുളങ്കുന്നത്തുകാവ് കിള്ളന്നൂ൪ ആലയങ്ങാട്ടുപറമ്പിൽ സിന്ധുവും (42) കൂട്ടാളികളുമാണ് പിടിയിലായത്.
കായംകുളത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന കായംകുളം പെരിങ്ങാല കാരൂട്ടിൽ കിഴക്കതിൽ അനൂപ് എസ്.കൃഷ്ണനെ (34) സ്ഥാപനത്തിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 2011 ജൂലൈ ഒന്നിന് വൈകുന്നേരമാണ് സംഭവം. പൊലീസ് നിസ്സാരവത്കരിച്ച കേസ് തുടരന്വേഷണത്തിലാണ്് ക്വട്ടേഷൻ അക്രമമെന്ന് തെളിഞ്ഞത്. ആക്രമണത്തിന് നേതൃത്വം നൽകിയ വൈക്കം തലയോലപ്പറമ്പ് ഊരാളശേരിൽ രഞ്ജിത് (സജു -30), കോട്ടയം മീനച്ചിൽ ലാലം കിണറ്റുകരയിൽ ജീവൻ (28), കോട്ടയം കുറിച്ചിത്താനം ഓലിക്കാപറമ്പിൽ വീട്ടിൽ നിന്ന് ആണ്ടൂ൪കര നീ൪വീട്ടിക്കലിൽ വാടകക്ക് താമസിക്കുന്ന കണ്ണൻ (24), കോട്ടയം മീനച്ചിൽ ചകിണികുന്നുംപുറത്ത് ചിരട്ടപൂൾ സജി (38) എന്നിവരാണ് സിന്ധുവിനെ കൂടാതെ പിടിയിലായത്. സിന്ധുവിന്റെ ബന്ധുവായ രാജേഷ്, ഡ്രൈവ൪ സജി, തലയോലപ്പറമ്പ് സ്വദേശി സുബി, മഹേഷ്, ജയപാലൻ എന്നിവ൪ക്കായി അന്വേഷണം ഊ൪ജിതപ്പെടുത്തി. വിവാഹം സംബന്ധിച്ച ത൪ക്കങ്ങളും സ്ഥാപന നടത്തിപ്പിലെ പങ്കാളിത്ത അവകാശവാദങ്ങളുമാണ് അനൂപും സിന്ധുവും തമ്മിൽ തെറ്റാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ തൃശൂ൪ സ്വദേശിയെ വിവാഹം കഴിച്ച സിന്ധുവിന് ഇതിൽ രണ്ടുകുട്ടികളുണ്ട്. ഭ൪ത്താവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് അനൂപുമായി അടുക്കുന്നത്.
തുട൪ന്ന് കായംകുളത്തെ സ്ഥാപന നിയന്ത്രണം സിന്ധുവിലായി. ഇതിനിടയിൽ തൃശൂരിലെ ക്ഷേത്രത്തിൽ ഇവ൪ വിവാഹിതരായി. ഒരിക്കലും പരസ്യമാക്കരുതെന്ന ധാരണയിലായിരുന്നു വിവാഹം. വിവാഹബന്ധം പരസ്യപ്പെടുത്തിയതും സാമ്പത്തിക ത൪ക്കങ്ങളും ഇവ൪ തമ്മിൽ തെറ്റാൻ കാരണമായി. സിന്ധു തൃശൂരിൽ സമാന സ്ഥാപനം തുടങ്ങിയതോടെ പരസ്പരം കടുത്ത ശത്രുതയിലായി. ബന്ധുവായ രാജേഷും ഡ്രൈവ൪ സജിയും സിന്ധുവിന്റെ സഹായത്തിനുണ്ടായിരുന്നു. തുട൪ന്ന് ആയി സജിയുടെ സംഘവുമായി അഞ്ചുലക്ഷം രൂപക്ക് ക്വട്ടേഷൻ ഉറപ്പിച്ചു. സുബിയാണ് സജിയിൽ നിന്ന് ഇതിനായി പണം കൈപ്പറ്റിയത്. മൂന്നുതവണ അനൂപിനെ ലക്ഷ്യമാക്കി സംഘം കായംകുളത്ത് എത്തിയിരുന്നു. രണ്ടാംതവണ അനൂപ് വാടകക്ക് താമസിക്കുന്ന കുറത്തിക്കാട്ടെ വീടിന്റെ പോ൪ച്ചിൽ കിടന്ന കാ൪ കത്തിച്ചു.
മൂന്നാം തവണ സന്ധ്യക്ക് രണ്ട് കാറുകളിലാണ് ക്വട്ടേഷൻ സംഘം എത്തിയത്. വടിവാൾ, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. സ്ഥാപനത്തിലെ ജീവനക്കാരൻ അപ്പുക്കുട്ടൻപിള്ളയുടെയും (60), അമ്മാവൻ രവീന്ദ്രന്റെയും (68) ഇടപെടലാണ് അനൂപിനെ രക്ഷപ്പെടുത്തിയത്. ബഹളം കേട്ട് നാട്ടുകാ൪ ഓടിക്കൂടിയതോടെ ക്വട്ടേഷൻ സംഘം രക്ഷപ്പെട്ടു.
തുടക്കത്തിൽ പൊലീസ് സിന്ധുവിനെ സംശയിച്ചിരുന്നില്ല. എന്നാൽ, സിന്ധുവിന്റെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ സമാന്തര അന്വേഷണമാണ് വഴിത്തിരിവായത്. പിന്നീട് ഡിവൈ.എസ്.പിക്ക് വീണ്ടും പരാതി നൽകി. ഇതോടെ അന്വേഷണം സജീവമായി.
അനൂപും സിന്ധുവും തമ്മിൽ വിവാഹം സംബന്ധിച്ചകേസ് തൃശൂ൪ കോടതിയിൽ നടക്കുകയാണ്. നേരത്തേ മാവേലിക്കരയിലെ ക്വട്ടേഷൻ സംഘം പെരിങ്ങാല ക്ഷേത്രത്തിന് സമീപം അനൂപിനുനേരെ നടത്തിയ ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
ഡിവൈ.എസ്.പി എസ്. ദേവമനോഹ൪, ഹരിപ്പാട് സി.ഐ ഉദയഭാനു, കരീലകുളങ്ങര എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസ൪മാരായ വിദ്യാധരൻ, ഷാനവാസ്, ജയരാജ്, സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.