സര്‍വ്വകലാശാല ഭൂമിദാനം; തീരുമാനം റദ്ദാക്കി

കോഴിക്കോട്: കാലിക്കറ്റ് സ൪വകലാശാലയിലെ ഭൂമി സ്വകാര്യ ട്രസ്റ്റുകൾക്ക് പതിച്ചു നൽകാനുള്ള തീരുമാനം റദ്ദാക്കി. ചൊവ്വാഴ്ച വൈകീട്ട് ചേരുന്ന അടിയന്തര സിൻഡിക്കേറ്റ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടു. ബുധനാഴ്ച ചേരുന്ന മന്ത്രി സഭക്ക് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗിലെ ഉന്നത നേതാവ് ആവശ്യപ്പെട്ടതായാണ് വിവരം.

ഭൂമി ഇടപാട് സംബന്ധിച്ച വാ൪ത്ത 'മാധ്യമ'മാണ് പുറത്ത് കൊണ്ടു വന്നത്.വിവിധ ഏജൻസികൾക്കായി 21 ഏക്ക൪ ഭൂമിയാണ് സ൪വകലാശാല വിട്ടുനൽകിയത്. 'ചോദിക്കുന്നവ൪ക്കെല്ലാം സ൪ക്കാ൪ ഭൂമി; കാലിക്കറ്റിൽ പട്ടയമേള' എന്ന തലക്കെട്ടിൽ ഏപ്രിൽ 16ന് മാധ്യമത്തിൽ റിപ്പോ൪ട്ടുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.