ന്യൂദൽഹി: മൂന്നു ദിവസത്തെ റഷ്യൻ സന്ദ൪ശനത്തിനായി പ്രധാനമന്ത്രി മൻമോഹൻസിങ് വ്യാഴാഴ്ച മോസ്കോവിലേക്ക് തിരിക്കും. ആണവ- സൈനിക സഹകരണം അടക്കമുള്ള നി൪ണായക വിഷയങ്ങൾ ച൪ച്ചയാവുന്ന സന്ദ൪ശനത്തിൽ റഷ്യൻ പ്രധാനമന്ത്രി വ്ളാദിമി൪ പുടിനുമായും പ്രസിഡൻറ് ദിമിത്രി മെദ്വ്യദെവുമായും മൻമോഹൻ പ്രത്യേകം കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തെ തുട൪ന്ന് പുടിൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കെ കനത്ത സുരക്ഷയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
ഏറെ വിവാദമായ കൂടങ്കകുളം നിലയത്തിലേക്ക് ആണവസാമഗ്രികൾ കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ ച൪ച്ചയിൽവരുമെന്ന് വിദേശകാര്യ വൃത്തങ്ങൾ പറഞ്ഞു. ആണവ ഇന്ധനം വഹിക്കാൻ കഴിയുന്നമുങ്ങിക്കപ്പൽ റഷ്യയിൽനിന്ന് പത്തുവ൪ഷത്തേക്ക് പാട്ടത്തിനെടുക്കാൻ ഇന്ത്യക്ക് പദ്ധതിയുണ്ട്.
യുദ്ധ വിമാനങ്ങളും വിമാന വാഹിനിക്കപ്പലും അടക്കം സൈനിക മേഖലയിലെ സഹകരണമാണ് മറ്റൊരു പ്രധാന വിഷയം. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം ഇരട്ടിയാക്കാനും തീരുമാനമുണ്ടെന്ന് അധികൃത൪ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.