ബീഫ് കടത്തിയെന്നാരോപിച്ച് മര്‍ദനം: ബജ്റംഗ്ദള്‍ നിര്‍ദേശപ്രകാരമെന്ന് യുവതികള്‍

മന്ദ്സൗര്‍: ബീഫ് കടത്തിയെന്നാരോപിച്ച് മന്ദ്സൗര്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങളെ മര്‍ദിച്ചത് ബജ്റംഗ്ദള്‍ നിര്‍ദേശപ്രകാരമാണെന്ന് ആക്രമിക്കപ്പെട്ട സല്‍മ മെവാതിയും ഷാഹിം അഖ്തര്‍ ഹുസൈനും.  റെയില്‍വേ സ്റ്റേഷനില്‍വെച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരോട് കൈയിലുള്ളത് പോത്തിറച്ചിയാണെന്ന് പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ളെന്നും കൂടെയുണ്ടായിരുന്ന സ്ത്രീകളോട് തങ്ങളെ ആക്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും  ഇരുവരും പറഞ്ഞു. കൈയിലുണ്ടായിരുന്ന മാംസം വെറ്ററിനറി ഡോക്ടറെകൊണ്ട് പരിശോധിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍  അംഗീകരിച്ചില്ളെന്നും സംഭവസ്ഥലത്തത്തെിയ പൊലീസിനെയും ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
മന്ദ്സൗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില്‍ നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോവിന്ദ് റാവു ചൗഹാന്‍, ദിലീപ് ദേവ്ദ, സ്വദേശ് ചനല്‍, വികാസ് ആഹിര്‍ എന്നിവരാണ് അറസ്റ്റിലായത്. മന$പൂര്‍വം ആക്രമിച്ച് പരിക്കേല്‍പിക്കുക, സംഘംചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. കഴിഞ്ഞ ദിവസം പുറത്തുവന്ന മൊബൈല്‍ ഫോണ്‍ ദൃശ്യത്തില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബീഫ് കടത്തിയെന്നാരോപിച്ച് അരമണിക്കൂറോളമാണ് സല്‍മ മെവാതിയെയും ഷാഹിം അഖ്തര്‍ ഹുസൈനെയും മര്‍ദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.