തെലങ്കാന ആശുപത്രിയിൽ 21 മരണം; അപകട കാരണം വൈദ്യൂതി നിലച്ചതെന്ന്

ഹൈദരാബാദ്: തെലങ്കാന സർക്കാർ ആശുപത്രിയിൽ 21 രോഗികൾ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന സർക്കാരിെൻറ ഉടമസ്ഥയിലുള്ള ഗാന്ധി ആശുപത്രിയിലാണ് സംഭവം.  വൈദ്യൂതി നിലച്ചതാണ് അപകട കാരണമെന്നാണ്  ആശുപത്രി ജീവനക്കാർ പറയുന്നത്. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ആശുപത്രിയിൽ ആദ്യം വൈദ്യുതി നിലച്ചത്. തുടർന്ന് നാലു ജനറേറ്റർ പ്രവർത്തിപ്പിച്ചെങ്കിലും അതും തകരാറിലാവുകയായിരുന്നു.

അത്യാഹിത വാർഡ്, ശസ്ത്രക്രിയാ വാർഡ്, നവജാത ശിശുക്കളുടെ പരിചരണ വാർഡ്, തുടങ്ങിയ വിഭാഗങ്ങളിലാണ് മരണം സംഭവിച്ചത്. അതേസമയം അപകട കാരണം വൈദ്യുതി നിലച്ചത് മാത്രമാണെന്ന് പറയാൻ കഴിയില്ലെന്നാണ് തെലങ്കാന ആരോഗ്യ മന്ത്രി ഡോ. സി ലക്ഷ്മണ അറിയിച്ചത്. പതിനാല് വർഷമായി താൻ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ശരാശരി 10 രോഗികൾ ദിവസവും ഇൗ ആശുപത്രിയിൽ മരിക്കുന്നുണ്ടെന്നും തെലങ്കാന സർക്കാർ ഡോക്ടർമാരുടെ സംഘടനയിലെ ഗാന്ധി ആശുപത്രി യൂനിറ്റ് സെക്രട്ടറി ഡോ. ആർ രാഗു പറഞ്ഞു.

21 പേരുടെ മരണത്തിന് വൈദ്യൂതി നിലച്ചതുമായി പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും വരും ദിവസങ്ങളിൽ തുടർ നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രൊഫസർ സി.വി ഛലം അറിയിച്ചു. കഴിഞ്ഞ മാസവും ഇൗ ആശുപത്രിയിൽ വൈദ്യുതി നിലക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു..

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.