കശ്മീരില്‍ വീണ്ടും ആക്രമണം; യുവാവ് മരിച്ചു

ശ്രീനഗര്‍: കശ്മീര്‍ താഴ്വര സാധാരണനിലയിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഒരു യുവാവ് മരിച്ചു. പുല്‍വാമ പ്രദേശത്ത് ചുര്‍സൂവില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മുഷ്താഖ് അഹമ്മദ് ഭട്ട് എന്നയാള്‍ മരിച്ചത്. പെല്ലറ്റ് തറച്ച് ഗുരുതര പരിക്കോടെ ആസിഫ് അഹമ്മദ്, ആക്വിബ് അഹമ്മദ് എന്നീ രണ്ട് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു യുവാവുകൂടി മരിച്ചതോടെ രണ്ടാഴ്ചയായി തുടരുന്ന കശ്മീര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. അനന്തനാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇഷ്ത്യാഖ് അഹമ്മദാണ് മരിച്ചത്. തിങ്കളാഴ്ചക്കുശേഷം അക്രമങ്ങള്‍ക്ക് അറുതിവന്നിരുന്നു. 10 ജില്ലകളില്‍ നിരോധാജ്ഞയുണ്ട്. നാലു ജില്ലകളിലെ നിരോധാജ്ഞ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഈ ജില്ലകളില്‍ സ്കൂളുകള്‍ തുറന്നെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ അയക്കാന്‍ മടിക്കുന്നതിനാല്‍ അധ്യയനം തുടങ്ങിയിട്ടില്ല. മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തുടര്‍ച്ചയായ 14ാം ദിവസവും തടസ്സപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.