സൽമാന്‍റെ ശിക്ഷ റദ്ദാക്കിയതിനെതിരായ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി സ്വീകരിച്ചു

ന്യൂഡൽഹി: വാഹനാപകട കേസില്‍ നടൻ സൽമാൻ ഖാന്‍റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി സ്വീകരിച്ചു. മഹരാഷ്ട്ര സർക്കാരാണ് പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. കേസ് അടിയന്തിര സ്വഭാവത്തിൽ പരിഗണിക്കണമെന്ന അറ്റോർണി ജനറലുടെ ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് കെഹാർ വ്യക്തമാക്കി. സൽമാനു വേണ്ടി കബിൽ സിബലാണ് സുപ്രിംകോടതിയിൽ ഹാജരായത്.

2015 ഡിസംബർ 10നാണ് സൽമാന്‍റെ ശിക്ഷ റദ്ദാക്കി കൊണ്ട് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ കോടതിയുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചകൾ ഉണ്ടായിയെന്നും മൊഴി വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി.

2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സല്‍മാന്‍ ഖാന്‍ കാറോടിച്ചുവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കേസ്. അപകടത്തില്‍ ബേക്കറി ജീവനക്കാരന്‍ മരിക്കുകയും മറ്റ് നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.