കൈക്കൂലി കൊടുത്തില്ല; ചികില്‍സ കിട്ടാതെ പിഞ്ച് കുഞ്ഞ് മരിച്ചു

അലഹബാദ്: കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്രിയായിലാണ് സംഭവം. കടുത്ത പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത - ശിവ ദത്ത് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയി​െലത്തിച്ചപ്പോൾ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യന്നതിനുള്ള രേഖകള്‍ തയാറാക്കുന്നതിന് ആദ്യമൊരു നഴ്സാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പിന്നീട് കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതിന് തൂപ്പുകാരി കൈക്കൂലി ചോദിച്ചെന്നും സുമിത പറഞ്ഞു.

ഇവര്‍ക്ക് രണ്ടു പേര്‍ക്കും കുറച്ച് പണം കൊടുത്ത് സമാധാനിപ്പിച്ചുവെന്നും സുമിത വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ വാര്‍ഡിലത്തെിയ കംപോണ്ടര്‍ കുഞ്ഞിന് അടിയന്തരമായി കുത്തിവെപ്പ് എടുക്കണമെന്നും ഇതിന് കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കംപോണ്ടര്‍ ആവശ്യപ്പെട്ട തുക കൈവശമില്ലാതിരുന്നതിനാല്‍ സാവകാശം ചോദിച്ചെന്നും എന്നാല്‍ കൈക്കൂലി നല്‍കാതെ കുത്തിവെപ്പ് എടുക്കില്ളെന്ന് ഇയാള്‍ വാശിപിടിക്കുകയായിരുന്നുവെന്നും സുമിത പറഞ്ഞു.

 ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനു പോകുന്നതുകൊണ്ട് അവരൊഴികെ മറ്റു ജീവനക്കാര്‍ക്ക് മുഴുവന്‍ കൈക്കൂലി നല്‍കാതെ ചികിത്സ ലഭിക്കാത്ത അവസ്ഥയാണുള്ളത്. സ്ഥലം വിറ്റിട്ടാണെങ്കിലും ചികിത്സ കിട്ടാന്‍ സ്വകാര്യ ആശുപത്രിയില്‍ പോകുകയാണ് നല്ലതെന്നും സുമിത പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.