ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്തേണ്ടെന്ന് സി.ബി.ഐ. ജിന്‍ഡാല്‍ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ മന്‍മോഹന്‍ സിങ് വഴിവിട്ട് ഇടപെട്ടതിന് പ്രഥമാദൃഷ്ട്യാ തെളിവില്ളെന്ന് സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു.
കല്‍ക്കരിപ്പാടം അനുവദിക്കുന്നതിനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിലും മന്‍മോഹന്‍സിങ് വഴിവിട്ട് ഇടപെട്ടതിന് തെളിവുകളില്ല. മന്‍മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്തണമെന്ന ബി.ജെ.പി നേതാവ് മധു കോഡെയുടെ ആവശ്യം അടിസ്ഥാനമില്ലാത്തതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. മന്‍മോഹന്‍സിങ്ങിനെ വിളിച്ചുവരുത്തണമോ എന്ന വിഷയത്തില്‍ അടുത്തമസം 16ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.
മധു കോഡെയാണ് മന്‍മോഹനെയും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അന്തിമ തീരുമാനമെടുത്തത് മന്‍മോഹന്‍ സിങ്ങാണെന്നും അതിനാല്‍ അദ്ദേഹത്തെ കോടതി വിളിച്ചുവരുത്തണമെന്നുമാണ് മധു കോഡെയുടെ ആവശ്യം. ഝാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടങ്ങള്‍ ക്രമവിരുദ്ധമായി ജിന്‍ഡാല്‍ കമ്പനിക്ക് അനുവദിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.