ഗീതയെ തിരിച്ചെത്തിച്ചതിന്‍െറ നേട്ടം സ്വന്തമാക്കാൻ പിടിവലി

ന്യൂഡൽഹി: 13 വർഷം മുമ്പ് പാകിസ്താനിലെത്തിയ ഇന്ത്യൻ പെൺകുട്ടി ഗീതയെ തിരിച്ചെത്തിച്ചതിെൻറ നേട്ടം സ്വന്തമാക്കാൻ പിടിവലി. ഇന്ത്യയുടെയും പാകിസ്താെൻറയും അവകാശവാദങ്ങൾക്കുപുറമേ കേന്ദ്രസർക്കാറിലും പിടിവലി നടന്നു. സ്വന്തം മതവിശ്വാസപ്രകാരം സുരക്ഷിതമായി ഇത്രയുംകാലം പാകിസ്താനിൽ കഴിഞ്ഞതിെൻറയും ഉത്തരവാദിത്തത്തോടെ ഇന്ത്യയിൽ എത്തിച്ചതിെൻറയും ‘ക്രെഡിറ്റ്’ പാകിസ്താൻ അവകാശപ്പെടുന്നു. ഗീത കുടുംബത്തോടൊപ്പം ചേരുന്നത് തങ്ങളുടെ ഹൃദയവിശാലതകൊണ്ടാണെന്ന് പാകിസ്താൻ പറയുമ്പോൾ, അതിനായി മുൻകൈയെടുക്കുകയും ‘ഇന്ത്യയുടെ പുത്രി’യായി അംഗീകരിച്ച് നാട്ടിലെത്തിക്കാൻ മാസങ്ങൾ നീണ്ട പരിശ്രമം നടത്തുകയും ചെയ്തതിെൻറ ‘ക്രെഡിറ്റാണ്’ കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.
കറാച്ചിയിലേക്ക് ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവനെ ഭാര്യാസമേതം അയച്ചതടക്കം, ഗീത ഡൽഹിയിലെത്തിയതു വരെ നീണ്ട അന്വേഷണങ്ങൾക്ക് മുൻകൈയെടുത്തത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്. എന്നാൽ, ഗീത നാട്ടിലെത്തിക്കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേട്ടം ചൂണ്ടിയെടുത്തു. ഗീതയും ഈദി ഫൗണ്ടേഷൻ ഭാരവാഹികളുമൊത്ത് വിദേശകാര്യ മന്ത്രാലയത്തിൽ അസാധാരണ വാർത്താസമ്മേളനം വിളിക്കുകയും ഗീതയെ വാരിപ്പുണർന്ന് സുഷമ സന്തോഷം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്തതാണ്. പിന്നീട് ഗീതയും മോദിയുമായുള്ള കൂടിക്കാഴ്ചയോടെ രംഗം മാറി. ഗീതയുടെ തലയിൽ കൈവെച്ച് മോദി അനുഗ്രഹിക്കുന്നതിെൻറ പടം മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, സംഘാടകയായ വിദേശകാര്യമന്ത്രി പുറത്ത്. ഈദി ഫൗണ്ടേഷന് ഒരു കോടി രൂപ പ്രത്യേക സംഭാവനയായി മോദി പ്രഖ്യാപിക്കുകയും ചെയ്തു. ഗീതയുടെ തിരിച്ചുവരവിന് ഇന്ത്യ–പാക് അസ്വാരസ്യങ്ങൾക്കിടയിലെ സൗഹാർദ നടപടിയെന്നതിനെക്കാൾ രാഷ്ട്രീയതാൽപര്യം വേറെയുമുണ്ടായിരുന്നു. ബിഹാറുകാരിയാണ് ഗീത. ഗീതയെ തിരിച്ചെത്തിക്കാൻ കേന്ദ്രം നടത്തിയ തീവ്രശ്രമം ബിഹാർ തെരഞ്ഞെടുപ്പിനിടയിൽ ശ്രദ്ധേയമായി.
യു.പി.എ സർക്കാറിനെ നയിച്ച കോൺഗ്രസിന് കൂട്ടത്തിൽ പഴിയുമുണ്ട്. യു.പി.എ ഭരിച്ച 2012ൽ ഗീതയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. അക്കാലത്ത് യു.പി.എ സർക്കാർ ഒന്നും ചെയ്തില്ലെന്ന് ഗീതയുമായി വാർത്താസമ്മേളനം നടത്തിയ സുഷമ സ്വരാജ് പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. പിതാവായ ജനാർദൻ മഹതോയുടെയും ഡി.എൻ.എ പരിശോധനാഫലം പുറത്തുവരാൻ ദിവസങ്ങൾ എടുക്കുമെന്നിരിക്കെ, ഗീത ഇന്ദോറിലെ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ്. ഗീതയും പാകിസ്താനിൽ നിന്നെത്തിയെ ഈദി ഫൗണ്ടേഷൻ പ്രവർത്തകരും സർക്കാർ അതിഥികളായി ചൊവ്വാഴ്ച ഡൽഹിയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.