ന്യൂദല്‍ഹി: ജഡ്ജി നിയമന കമീഷന്‍ റദ്ദാക്കിയും കൊളീജിയം സംവിധാനം പുനസ്ഥാപിച്ചുമുള്ള സുപ്രീംകോടതി വിധി പാര്‍ലമെന്‍ററി പരാമാധികാരത്തിന് തിരിച്ചടിയാണെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ പരിഷ്കരണത്തിന്‍െറ ഭാഗമായാണ് ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം ദേശീയ ജുഡീഷ്യല്‍ കമീഷന് രൂപം നല്‍കിയതെന്ന് മന്ത്രി വിശദീകരിച്ചു. ലോക്സഭയില്‍ ഒരംഗത്തിന്‍െറ പോലും വിയേജിപ്പില്ലാതെയാണ് ഈ നിയമം പാസാക്കിയത്. രാജ്യസഭയിലാകട്ടെ ഒരംഗം മാത്രമാണ് വാക്കൗട്ട് നടത്തിയത്. രാജ്യത്തെ 20 നിയമസഭകളും ഈ ഭരണഘടന ഭേദഗതിക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനം നടത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന് രൂപം നല്‍കിയ സര്‍ക്കാര്‍ നടപടിയാണ് സുപ്രീംകോടതിയൂടെ അഞ്ചംഗ ബെഞ്ച് ഇന്ന് റദ്ദാക്കിയത്. ജഡ്ജിമാരുടെ നിയമനത്തിന് നേരത്തെയുണ്ടായിരുന്ന കൊളീജിയം സംവിധാനം കോടതി പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പാലമെന്‍റിന്‍െറ ഏകകണഠമായ തീരുമാനത്തിനെതിരാണ് സുപ്രീംകോടതി വിധിയെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. കൊളീജിയം സംവിധാനം പുനസ്ഥാപിക്കുന്നത് ശരിയായ നടപടിയല്ളെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.