ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തളളി.
അമിത് ഷായേയും എസ്.ഗുരുമൂര്‍ത്തിയേയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് സഞ്ജീവ് ഭട്ട് ഹരജി നല്‍കിയത്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തവരാണ് ഇരുവരുമെന്ന് ഭട്ട് ഹരജിയില്‍ പറയുന്നു.
ഗുജറാത്ത് മുന്‍ അഡ്വക്കേറ്റ് ജനറല്‍ തുഷാര്‍ മേത്തയുടെ ഇ^മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനെതിരെയുളള നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.