ദാദ്രി സംഭവം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി.
സംഭവം രാഷ്ട്രീയ മാനം കൈവരിച്ച സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. എന്നാല്‍ പതിവ് കൂടിക്കാഴ്ച മാത്രമാണിതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പ്രധാനമന്ത്രി മൗനം കൈവെടിയണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷവും നാളുകളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മാട്ടിറച്ചി എന്ന വാക്ക് എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നിരോധിക്കപ്പെട്ട മൃഗത്തിന്‍െറ മാംസം ഭക്ഷിച്ചതിനാലാണ് മുഹമ്മദ് അഖ് ലാക് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ചതാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്തതെ് ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, ഡല്‍ ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന്‍ നേതാവ് അക്ബറുദീന്‍ ഉവൈസി, കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ എന്നിവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണെന്ന് ആവശ്യപ്പെടുന്നുവെന്നാണ് സൂചന.
പ്രദേശത്ത് ക്രമസമാധാനം തിരിച്ചു കൊണ്ടുവരാനാവശ്യമായ നടപടികളെക്കുറിച്ചും അഖ് ലാഖിന്‍െറ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, ദാദ്രി സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്പറഞ്ഞു. രാജ്യത്തിന്‍െറ മതസൗഹാര്‍ദം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.