ന്യൂഡല്‍ഹി :ഇന്ത്യ ^പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കാതെ പോയത് നിര്‍ഭാഗ്യകരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചര്‍ച്ച അത്യാവശ്യമായിരുന്നു, പക്ഷേ പാകിസ്താന്‍ അത് വേണ്ടെന്നുവെച്ചെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനുമായി സഹകരണം വര്‍ധിപ്പിക്കാനായി ശ്രമം തുടരും. പക്ഷേ അതിന് അവര്‍കൂടി തീരുമാനിക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീര്‍ വിമത നേതാക്കളുമായി പാക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ളെന്നും ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ളെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചക്ക് മുന്നോടിയായി ഇന്ത്യ ഉപാധികള്‍ വെക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍െറ പിന്മാറ്റം. ചര്‍ച്ചക്ക് മുന്നോടിയായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് കശ്മീര്‍ വിമത നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിച്ചതാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടാക്കിയത്.
ഉഫയില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. തീവ്രവാദ വിഷയങ്ങളില്‍ ദേശീയ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.