മണിപ്പൂരില്‍ ഗ്രാമത്തെ വിഴുങ്ങി വന്‍ ഉരുള്‍പൊട്ടല്‍; 20ലേറെ മരണം

ഇംഫാല്‍: മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചന്ദേല്‍ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം മണ്ണിനടിയിലായി.  ജൂമോല്‍ ഗ്രാമത്തെയാണ്  ഉരുള്‍പൊട്ടല്‍  വിഴുങ്ങിയത്.  20 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ മണ്ണിനടിയില്‍പെട്ടു കിടക്കുകയാണ്.

മണിപ്പൂരില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൊലിസും രക്ഷാ പ്രവര്‍ത്തകരുടെ സംഘങ്ങളും സ്ഥലത്ത് എത്തിയിയെങ്കിലും മണ്ണുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് യഥാര്‍ഥ കണക്ക് വ്യക്തമല്ല.  ഒരാളെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. മണ്ണ് പൂര്‍ണമായി നീക്കി ആളുകളെ പുറത്തെടുത്ത ശേഷമേ മരണ സംഖ്യ ഉറപ്പാക്കാനാവൂ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇതുമൂലം കൂടുതല്‍ സംവിധാനങ്ങള്‍ ദുരന്ത സ്ഥലത്ത് എത്തിക്കാനാവാത്തത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.