തിരുവനന്തപുരം: കുട്ടികളുടെ രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തി രിതെളിയും. ഉച്ചക്ക് രണ്ടിന് ടാഗോർ തിയറ്ററിൽ മന്ത്രി കെ.കെ. ശൈലജ മേള ഉദ്ഘാടനം ചെയ്യും. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സാംസ്കാരികമന്ത്രി എ.കെ. ബാലൻ മുഖ്യാതിഥിയാകും. തുടർന്ന് ഉദ്ഘാടനചിത്രമായി മനു അശോകൻ സംവിധാനം ചെയ്ത ‘ഉയരെ’ കൈരളി തിയറ്ററിൽ പ്രദർശിപ്പിക്കുമെന്ന് മേളയുടെ ചെയർമാനും എം.എൽ.എയുമായ മുകേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മേയ് 10 മുതൽ 16 വരെ നടക്കുന്ന മേളയിൽ 160 ഒാളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദർശനങ്ങൾ.
നിശാഗന്ധിയിൽ എന്നും വൈകീട്ട് പൊതുജനങ്ങൾക്ക് സൗജന്യ പ്രദർശനമുണ്ടാകും. ദേശീയതലത്തിലും സംസ്ഥാന തലത്തിലും അറിയപ്പെടുന്ന മുതിർന്ന സിനിമാപ്രവർത്തകർ, പ്രഗല്ഭരായ ബാലചലച്ചിത്ര സംവിധായകർ, ബാലതാരങ്ങൾ, പിന്നണിപ്രവർത്തകർ എന്നിവർ മേളയിൽ കുട്ടികളോട് സംവദിക്കും. ഇതിനകം 5000ത്തോളം കുട്ടികൾ രജിസ്േട്രഷൻ നടത്തിയതായി എസ്.പി. ദീപക് അറിയിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും സിനിമ കാണാം. താൽപര്യമുള്ളവർക്ക് https://www.icffk.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വാർത്തസമ്മേളനത്തിൽ ട്രഷറർ ജി. രാധാകൃഷ്ണൻ, എക്സിക്യൂട്ടിവ് അംഗം ആർ. രാജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.