റോം: ചലച്ചിത്രകലയിൽ വിസ്മയങ്ങൾ സൃഷ്ടിച്ച ലോകപ്രശസ്ത ഇറ്റാലിയൻ സംവിധായകനും തിരക്കഥാകൃത്തുമായ ബെർണാഡോ ബെർതലൂച്ചി (77)അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ റോമിലാണ് അന്ത്യം. സിനിമയിലെ മഹാകാവ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിെൻറ ‘ദ ലാസ്റ്റ് എംപറർ’ ഒമ്പത് ഒാസ്കറുകൾ വാരിക്കൂട്ടി.
ചലച്ചിത്രകലയിൽ തലമുറകൾക്ക് പ്രചോദനമാണ് ബെർതലൂച്ചിയുടെ ഒാരോ സിനിമയും. ‘ദ കൺഫോമിസ്റ്റ്, ‘ലാസ്റ്റ് ടാംഗോ ഇൻ പാരിസ്’ എന്നിവയും ലോകം ശ്രദ്ധിച്ച ചലച്ചിത്രങ്ങളാണ്. രാഷ്ട്രീയവും ലൈംഗികതയും അതിസൂക്ഷ്മതയോടെ ആവിഷ്കരിച്ചാണ് അദ്ദേഹം വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. ഹോളിവുഡിലും യൂറോപ്പിലും ബെർണാഡോ ബെർതലൂച്ചി സ്വന്തം വഴി വെട്ടിത്തുറന്നു.
ചൈനീസ് ചക്രവർത്തി പു യിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ‘ദ ലാസ്റ്റ് എംപറർ’ 1987ലെ മികച്ച സിനിമക്കും സംവിധായകനുമുള്ള ഒാസ്കറുകളാണ് തൂത്തുവാരിയത്. 1941 മാർച്ച് 16ന് ഇറ്റലിയിലാണ് ബെർണാഡോയുടെ ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.