കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന് വിദേശത്ത് പോകാനുള്ള അനുമതി ഏഴുദിവസംകൂടി നീട്ടി നൽകി. നേരത്തേയുള്ള അനുമതിപ്രകാരം മേയ് ഏഴിന് പാസ്പോർട്ട് കോടതിയിൽ തിരികെ സമർപ്പിക്കണമായിരുന്നു. എന്നാൽ, ഇത് നീട്ടി നൽകണമെന്ന ദിലീപിെൻറ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി അനുമതി ഇൗമാസം 13 വരെ നീട്ടി നൽകിയത്.
പുതിയ ചിത്രം ‘കമ്മാര സംഭവ’ത്തിെൻറ പ്രചാരണാർഥം ദുബൈയിൽ താമസിക്കാനാണ് അനുമതി. നേരത്തേ ഹൈകോടതി ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. തുടർന്നാണ് വിദേശയാത്രക്ക് അനുമതി തേടി പാസ്പോർട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസാണ് ദിലീപിനെതിരെ നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.