ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ ബർട് റൈനോൾട്സ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം േലാറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഗോൾഡൻ ഗ്ലോബ്, ഒാസ്കാർ നാമനിർദേശം, നിരവധി ക്രിട്ടിക്സ് പുരസ്കാരങ്ങൾ എന്നിവ നേടി.
ഫുഡ്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച് ജീവിച്ച റൈനോൾട്സിന് ഏറ്റ പരിക്കാണ് മോഹമുപേക്ഷിച്ച് സിനിമാ ലോകത്തേക്ക് തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1950ല അഭിനയം തുടങ്ങി. എന്നാൽ 1972 ൽ പുറത്തിറങ്ങിയ ഡെലിവറൻസ് ആണ് നടനെ പ്രശ്സിയുടെ കൊടുമുടിയിലെത്തിച്ചത്. മൂന്ന് ഒാസ്കൻ നോമിനേഷനുകളാണ് ആ ചിത്രത്തിന് ലഭിച്ചത്.
പ്രശസ്തിയുടെ ഒൗന്നിത്യത്തിൽ നിൽക്കുേമ്പാഴും വിവാദങ്ങളും റൈനോൾഡ്സിനൊപ്പമുണ്ടായിരുന്നു. ഡെലിവറൻസ് എന്ന ചിത്രത്തിെൻറ വിജയത്തിനിടെ കോസ്മോപൊളിറ്റൻ മാഗസിനിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് റൈനോൾട്സ് വിവാദങ്ങളും ക്ഷണിച്ചു വരുത്തി.
1977ൽ പുറത്തിറങ്ങിയ സ്മോക്കി ആർഡ് ബാൻഡിഡ് ഹോളിവുഡിന് ഏറ്റവും വലിയ ബോക്സ് ഒാഫീസ് ഹിറ്റായിരുന്നു. ധൂർത്ത് മൂലം 1980കളാകുേമ്പാഴേക്കും റൈനോൾട്സ് തകർന്നടിഞ്ഞു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 1997ൽ ബൂഗി നൈറ്റ്സിലൂടെ തിരിച്ചു വന്നു. ഇൗ ചിത്രത്തിലൂടെ ൈറനോൾട്സിന് ഒാസ്കർ നോമിനേഷനും ലഭിച്ചു.
ദ ലോങ്ങെസ്റ്റ് യാർഡ്, സെമി ടഫ്, സ്റ്റാർട്ടിങ്ങ് ഒാവർ, ദ ബെസ്റ്റ് ലിറ്റിൽ വേർഹൗസ് ഇൻ ടെക്സാസ് എന്നീ സനിമകൾ റൈനോൾട്സ് അനശ്വരമാക്കിയ ചിത്രങ്ങളിൽ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.