വാഷിങ്ടൺ: കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മോശം ചിത്രത്തിനുള്ള ഗോള്‍ഡണ്‍ റാസ്പ്ബറി അവാര്‍ഡ് (റാസി അവാര്‍ഡ്) ടോണി ലിയേൻഡിസ് സംവിധാനം ചെയ്ത അനിമേഷൻ ചിത്രമായ ‘ദി ഇമോജി മൂവി’ക്ക്. ജെയിംസ് കോർഡൻ, പാട്രിക് സ്റ്റുവർട്ട് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മോശം സിനിമ, മോശം സംവിധായകൻ, മോശം തിരക്കഥ എന്നിവയടക്കം നാല് അവാർഡുകളാണ് നേടാനായത്.
‘റീബൂട്ട് ഒാഫ് ദ മമ്മി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മോശം നടനുള്ള അവാർഡ് മിഷൻ ഇംപോസിബിൾ നായകൻ ടോം ക്രൂസിനെ തേടിയെത്തി. ‘ബൂ2 എ മെഡിയ ഹലോവീൻ’ എന്ന ചിത്രത്തിൽ മുതിർന്ന സ്ത്രീയായി വേഷമിട്ട ൈടലർ പെറിയാണ് മോശം നടി. ‘ഡാഡീസ് ഹോം 2’ എന്ന സിനിമയിലെ അഭിനയത്തിലൂടെ മെൽ ഗിബ്സൺ മോശം സ്വഭാവ നടനായി.
1990 ൽ ‘ഗോസ്റ്റ്സ് കാൻഡ് ഡൂ ഇറ്റ്’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇൗ അവാർഡ് നേടിയിരുന്നു. ‘ഫിഫ്റ്റി ഹേഡ്സ് ഡാർക്കറി’ലെ പ്രകടനം കിം ബാസിങ്കറെ മോശം സ്വഭാവനടിയാക്കി. റാസീസ് ഒാസ്കർ അവാർഡ് പ്രഖ്യാപനത്തിെൻറ തേലദിവസം ഗോള്‍ഡന്‍ റാസ്പ്ബറി അവാര്‍ഡ് ഫൗണ്ടേഷനാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.