മുംബൈ: മുന്നാഭായി എം.ബി.ബി.എസ് എന്ന ഹിറ്റ് ചിത്രത്തിലൂെട ശ്രദ്ധേയനായ വിശാൽ താക്കറി നെ മൂന്നുവർഷമായി കാണാനില്ല. ‘സ്റ്റാർ വാഴ്സ്’ സിനിമ കാണാൻ 2015 ഡിസംബർ 31 ന് വീട്ടിൽ നിന്നിറങ്ങിയതാണ് വിശാൽ. പിന്നീട് മടങ്ങിവന്നില്ല. അടുത്ത ദിവസം രാവിലെ അന്ധേരിയിലേക്ക് ഷൂട്ടിങ്ങിനായി വിശാൽ ഒാേട്ടാറിക്ഷയിൽ പോയത് കണ്ടിരുന്നുവെന്ന് വനിത സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരുന്നു.
പക്ഷേ, വിശാലിന് എന്തുസംഭവിച്ചുവെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.2015 ഡിസംബർ 31 ന് ഉച്ചക്ക് 12.10 പുതുവത്സരാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ഇട്ടശേഷം ഫേസ്ബുക്കിൽ നിന്നും വിശാൽ അപ്രത്യക്ഷനായി. തുടക്കത്തിൽ വനിത സുഹൃത്തിനെ സംശയിച്ചിരുന്നുവെന്നും പക്ഷേ, അവരുടെ മൊഴികളിൽ സംശയാസ്പദമായി ഒന്നുമുണ്ടായിരുന്നില്ലെന്നും ആദ്യം അന്വേഷിച്ച മുലുന്ദ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മഹേന്ദ്രപുരി പറയുന്നു.
കാണാതാകുന്നതിന് മൂന്നുമാസം മുമ്പ് മുൻ വനിത സുഹൃത്ത് വിശാലിനെതിരെ ൈലംഗിക അതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. ഇവർ സ്ഥിരമായി വീട്ടിൽ വന്നിരുന്നതായും ഒരു ദിവസം ഒന്നിച്ചുകഴിഞ്ഞ ശേഷമാണ് തൊട്ടടുത്ത ദിവസം പൊലീസുമായി എത്തിയതെന്നും വിശാലിെൻറ മാതാവ് ദുർഗ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.