മംഗളൂരു: ബിഹാറിൽനിന്ന് മംഗളൂരുവിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തി അനധികൃതമായി വിൽപന നടത്തിയതിന് രണ്ട് അന്തർസംസ്ഥാന പ്രതികളെ ബാജ്പെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ ഖഗാരിയ ജില്ല സ്വദേശിയായ സുനിൽ കുമാർ (40), ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ചുനാർ സ്വദേശി ബ്രിജേഷ് ശ്രീവാസ്തവ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിലവിൽ കാട്ടിപ്പള്ളയിലെ കൃഷ്ണപുരയിലാണ് താമസിച്ചിരുന്നത്.
ബാജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിഗുഡ്ഡെ ക്രോസിന് സമീപം റോഡരികിൽ അനധികൃതമായി കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ബിഹാറിൽനിന്ന് കഞ്ചാവ് ശേഖരിച്ച് ട്രെയിനിൽ മംഗളൂരുവിലേക്ക് കൊണ്ടുവന്നതായും പ്രധാനമായും ഉത്തരേന്ത്യയിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കാണ് കഞ്ചാവ് വിറ്റതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.