പ്രിയങ്ക് ഖാർഗെ
ബംഗളൂരു: സർക്കാർ സ്ഥാപനങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെ മന്ത്രി പ്രിയങ്ക് ഖാർഗെക്ക് ഫോണിൽ ഭീഷണി. പ്രിയങ്ക് ഖാർഗെ എക്സിൽ അറിയിച്ചതാണിക്കാര്യം. തന്റെ ഫോണിന് രണ്ടു ദിവസമായി വിശ്രമമില്ല. ആർ.എസ്.എസിനെ ചോദ്യം ചെയ്തതാണ് തനിക്കും കുടുംബത്തിനും നേരെയുള്ള അധിക്ഷേപത്തിനും ഭീഷണികൾക്കും കാരണം.
തനിക്ക് ഭയമോ അത്ഭുതമോ ഇല്ല. മഹാത്മാഗാന്ധിയെയും അംബേദ്കറിനെയും വെറുതെ വിടാത്തവർ തന്നെ വെറുതെവിടുമെന്ന് കരുതുന്നില്ല. ഭീഷണികൊണ്ട് നിശബ്ദനാക്കാമെന്ന് കരുതണ്ട. തുടങ്ങിയിട്ടേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. ആർ.എസ്.എസിനെതിരായ പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയെ പിന്തുണച്ച് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവും രംഗത്തെത്തി. ആർ.എസ്.എസിനെ നിരോധിക്കേണ്ടതുതന്നെയാണെന്നാണ് അദ്ദേഹവും പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.