മംഗളൂരു: ഗംഗോളിയിലെ വസ്ത്രം, ഫാൻസി കടകളിൽ മോഷണം നടത്തിയ കേസിൽ അഞ്ചു പ്രതികളെ പൊലീസ് 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തു. ഗംഗോളി ലൈറ്റ് ഹൗസ് പരിസരത്തെ സുലൈമാൻ എന്ന നദീം (27), ഗംഗോളി മത്സ്യമാർക്കറ്റിലെ മുഹമ്മദ് ആരിഫ് (18), ഭട്കൽ സ്വദേശി മുഹമ്മദ് റയ്യാൻ (18), പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്. 52,000 രൂപ, മോഷണ സാധനങ്ങൾ, മൊബൈൽ ഫോണുകൾ, യാത്രക്ക് ഉപയോഗിച്ച ഓട്ടോറിക്ഷ, ബൈക്ക് എന്നിവ പിടിച്ചെടുത്തു.
കടയിലെ ജീവനക്കാർ മഗ്രിബ് നമസ്കാരത്തിന് (സന്ധ്യ പ്രാർഥന) പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. 90,000 രൂപയും ഫോണും മറ്റു സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതികളെ പിടിച്ചത്. ഗംഗോളി എസ്.ഐ ആർ. ഹരീഷ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.