ഭാരതിയും വിജയും

യുവതിയുടെ മൃതദേഹം കിണറ്റിൽ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

മംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കടൂർ താലൂക്കിലെ അലഘട്ട ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഭാരതിയെ (28) കാണാനില്ലെന്ന് ഒന്നര മാസം മുമ്പ് കടൂർ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് വിജയ്, പിതാവ് ഗോവിന്ദപ്പ, മാതാവ് തായമ്മ എന്നിവർ പരാതി നൽകിയിരുന്നു.

വിജയും ഭാരതിയും തമ്മിലുണ്ടായ തർക്കത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൃഷിയിടത്തിലെ ഉപയോഗിക്കാത്ത കുഴൽക്കിണറിൽ മൃതദേഹം താഴ്ത്തുകയും കുറ്റകൃത്യം മറച്ചുവെക്കാൻ ദ്വാരം അടക്കുകയും ചെയ്തു. വിജയുടെ മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - police arrested man and his mother in connection with the death of his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.