എം.എ. സലീം
ബംഗളൂരു: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.എ. സലീമിനെ കർണാടകയിലെ ഡി.ജി -ഐ.ജി.പിയായി നിയമിച്ചു. മുൻ ഡി.ജി.പി അലോക് മോഹൻ ഏപ്രിൽ 30ന് വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം. മേയ് 21 വരെ അലോക് മോഹന്റെ സർവിസ് സർക്കാർ ദീർഘിപ്പിച്ചിരുന്നു. 2023 മേയ് 22നായിരുന്നു അലോക് മോഹൻ ചാർജെടുത്തത്.
ബംഗളൂരു ചിക്കബാണവര സ്വദേശിയായ സലീം 1993 ബാച്ച് കർണാടക കേഡർ ഐ.പി.എസുകാരനാണ്. സി.ഐ.ഡി വിഭാഗം ഡി.ജി.പിയായി സേവനമനുഷ്ഠിക്കവെയാണ് പുതിയ നിയമനം. സർവിസിൽ ഒരു വർഷംകൂടി കാലാവധിയുള്ള എം.എ. സലീം 2026 ജൂണിലാണ് വിരമിക്കുക. മുമ്പ് ബംഗളൂരു സിറ്റി സ്പെഷൽ പൊലീസ് കമീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.