ബംഗളൂരു പാലസ് മൈതാനിയിൽ മൂന്നു ദിവസങ്ങളിലായി
നടന്ന അന്താരാഷ്ട്ര മില്ലറ്റ്-ജൈവ വാണിജ്യമേളയുടെ സമാപന
ചടങ്ങിൽനിന്ന്
ബംഗളൂരു: ചെറുധാന്യങ്ങളുടെ കൃഷിക്കും വിപണിക്കും പ്രോത്സാഹനമേകാൻ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ധാന്യ-ജൈവ വാണിജ്യമേള സമാപിച്ചു. സമാപന ചടങ്ങ് കേന്ദ്ര കൃഷിക്ഷേമ മന്ത്രി അർജുൻ മുണ്ഡ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കൃഷിമന്ത്രി എൻ. ചലുവരായ സ്വാമി, മന്ത്രി കൃഷ്ണ ബൈരെ ഗൗഡ തുടങ്ങിയവർ പങ്കെടുത്തു.
പാലസ് മൈതാനത്തെ ത്രിപുര വാസിനിയിൽ മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ 310 സ്റ്റാളുകളിലായി വിവിധ ജൈവ ഉൽപന്നങ്ങളും ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളും പ്രദർശിപ്പിച്ചു. കർണാടകയിലെ 15 മേഖലകളിൽനിന്നുള്ള കർഷക കൂട്ടായ്മകളുടെയും 29 കർഷക ഉൽപാദന സംഘങ്ങളുടെയും സ്റ്റാളുകൾ ഉണ്ടായിരുന്നു.
ആസ്ത്രേലിയ, യു.എ.ഇ, സെനിയ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ മേളയുടെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്തു. ഓർഗാനിക്സ് ആൻഡ് മില്ലറ്റ് വിഭാഗത്തിലെ 35 സ്റ്റാർട്ടപ് കമ്പനികളും ഭക്ഷ്യ സംസ്കരണ മേഖലയിലെ 20 കമ്പനികളും പങ്കെടുത്തു. രുചി വൈവിധ്യങ്ങളൊരുക്കി 20 ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.