ബംഗളൂരു: അർസികെരെയിൽ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഉപഭോക്താവിന് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അർസികെരെയിലെ ചന്നബസപ്പ കുസുമ ഗ്യാസ് ഏജൻസിയുടെ ഉപഭോക്താവായ ചന്നബസപ്പയാണ് പരാതി നല്‍കിയത്. 2023 ഒക്ടോബർ ആറിന് ഭാരത് ഗ്യാസിന്‍റെ ഗ്യാസ് സിലിണ്ടർ ഉപഭോക്താവിന്‍റെ വീട്ടിൽ വെച്ച് ഗ്യാസ് ചോർച്ചയെ തുടർന്ന് പൊട്ടിത്തെറിക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു.
പൊട്ടിത്തെറിയില്‍ ഭാര്യക്ക് പരിക്കേറ്റു. 105 ഗ്രാം സ്വർണ്ണം, 500 ഗ്രാം വെള്ളി, ഒരു ലക്ഷം രൂപ എന്നിവയും ചന്നബസപ്പയുടെയും സഹോദരൻ രാമണ്ണയുടെയും വീട്ടിലെ വീടുകളും വീട്ടുപകരണങ്ങളും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് രാമണ്ണ ബനവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഗ്യാസ് ചോർച്ച മൂലമുണ്ടായ തീപിടുത്തം സിലിണ്ടർ, റെഗുലേറ്റർ, ഗ്യാസ് പൈപ്പ് എന്നിവയുടെ ഗുണനിലവാരക്കുറവ് മൂലമാണെന്നും 29 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ടെന്നും ഫയർ ആൻഡ് എമർജൻസി സേവനത്തിലെ പോരായ്മ മൂലമുണ്ടായ അപകടത്തിന് നഷ്ടപരിഹാരം നൽകാത്തതിന് ഗ്യാസ് ഏജൻസി, ഇൻഷുറൻസ് കമ്പനി, ഗ്യാസ് കമ്പനി എന്നിവയിൽ നിന്ന് 49.75 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് രാമണ്ണ 2025 മെയ് 27 ന് ഹാസൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി.
ഏപ്രിൽ 22-ന് കേസ് പരിഗണിച്ച ഫോറം ചെയർപേഴ്‌സൺ സി.എം. ചഞ്ചല, ആർ. അനുപമ എന്നിവരടങ്ങിയ ബെഞ്ച് 2023 ഒക്ടോബർ ആറു മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ എസ്.ബി.ഐ ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും മംഗലാപുരം എൽ.പി.ജി ടെറിട്ടറി കമ്പനിയിൽ നിന്ന് 27 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. കൂടാതെ 10 ശതമാനം പലിശ നിരക്കും സേവന പോരായ്മക്ക് 5,000 രൂപയും മാനസിക പീഡനത്തിന് 5,000 രൂപയും ഫീസായി 5,000 രൂപയും നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.