‘പ്രേത ബാധ’ഒഴിയാൻ ഭർത്താവ് മൂന്ന് മാസമായി മുറിയിൽ അടച്ചിട്ട യുവതിയെ രക്ഷപ്പെടുത്തി

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിനടുത്ത കെമ്മിഞ്ചെ ഗ്രാമത്തിൽ യുവാവ് ദുഷ്ട ശക്തികൾ ആവാഹിച്ച ഭാര്യയെ മുറിയിൽ അടച്ചിട്ടു. മൂന്ന് മാസമായി ഭർത്താവ് നൽകിയ കരിഞ്ചായയും ബിസ്കറ്റും മാത്രം കഴിച്ച് അവശനിലയിലായ ആശാലതയെ(27) വനിത-ശിശുക്ഷേമ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ശ്രീപതി ഹെബ്ബാറിന്(34) എതിരെ പൊലീസ് കേസെടുത്തു.

പാചക ജോലിക്കാരനായ ഹെബ്ബാർ തന്നേക്കാൾ താഴ്ന്ന വിശ്വകർമ്മ സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. പരിസരവാസികൾ വിവരം നൽകിയതനുസരിച്ച് അധികൃതർ എത്തി നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്ന ഒറ്റപ്പെട്ട മുറിയിൽ യുവതിയെ കണ്ടെത്തിയത്. പൊലീസ് സാന്നിധ്യത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.യുവതി സുഖം പ്രാപിച്ചു വരുന്നതായി പറഞ്ഞു.

Tags:    
News Summary - Her husband saved the young woman who was locked in her room to avoid 'ghost infestation'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.