കോൺഗ്രസ് വിട്ട് ജെ.ഡി-എസിൽ തിരിച്ചെത്തിയ

മുൻ എം.എൽ.എ എച്ച്. നിംഗപ്പക്ക് സംസ്ഥാന അധ്യക്ഷൻ

എച്ച്.ഡി. കുമാരസ്വാമി പാർട്ടി പതാക കൈമാറുന്നു

മുൻ എം.എൽ.എ എച്ച്. നിംഗപ്പ ജെ.ഡി-എസിൽ തിരിച്ചെത്തി

ബംഗളൂരു: തുമകുരു റൂറൽ മുൻ എം.എൽ.എ എച്ച്. നിംഗപ്പ കോൺഗ്രസ് വിട്ട് ജെ.ഡി-എസിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിൽ ജെ.ഡി-എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നിംഗപ്പക്ക് പാർട്ടി പതാകയും ഷാളും കൈമാറി. 2022 നവംബറിലാണ് നിംഗപ്പ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്.

കെ.എ. തിപ്പെസ്വാമി എം.എൽ.സി, മുൻ എം.എൽ.എ തിമ്മരായപ്പ, ജെ.ഡി-എസ് ബംഗളൂരു സിറ്ററി യൂനിറ്റ് പ്രസിഡന്റ് എച്ച്.എം. രമേശ് എന്നിവർ സന്നിഹിതരായി. അതേസമയം, കഴിഞ്ഞ ശനിയാഴ്ച ജെ.ഡി-എസിെന്റ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് നജ്മ നസീർ ചിക്കനെരാലെ അനുയായികൾക്കൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു.

Tags:    
News Summary - Former MLA H. Ningappa returned to JDS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.