ബംഗളൂരു: വ്യത്യസ്ത മതവിശ്വാസികളായ വിദ്യാർഥികൾ തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരിൽ കർണാടകയിലെ കോളജിൽ നിന്ന് 18 വിദ്യാർഥികൾക്ക് സസ്പെൻഷൻ. മംഗളൂരു വിറ്റാലിലെ സ്വകാര്യ പി.യു. കോളജിലാണ് സംഭവം. ഇവരെ 2023 മാർച്ചിൽ നടക്കുന്ന വാർഷിക പരീക്ഷയെഴുതാൻ അധികൃതർ അനുവദിച്ചിട്ടുണ്ട്.
പ്രണയബന്ധം സംബന്ധിച്ച് വിദ്യാർഥികൾക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കോളജ് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവർ ഇത് തുടർന്നുവെന്നും ക്ലാസുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ കുട്ടികളുടെ ബാഗുകളിൽ പരിശോധന നടത്തിയപ്പോൾ പ്രണയലേഖനം കണ്ടെത്തിയെന്നും കോളജ് അധികൃതർ പറയുന്നു.
തുടർന്ന് ചില ഹിന്ദുവിദ്യാർഥികൾ ഒരു മുസ്ലിം വിദ്യാർഥിയുമായി പ്രശ്നമുണ്ടാക്കി. ഇതോടെ മറ്റ് ചില മുസ്ലിം വിദ്യാർഥികൾ ഇയാളുടെ രക്ഷക്കെത്തി. ഇതേത്തുടർന്നാണ് മുസ്ലിം വിദ്യാർഥിയെ പിന്തുണച്ചവരെയടക്കം 18 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്ന് കോളജ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.