കല്ലമ്പലം: വാടകവീടെടുത്ത് വ്യാജമദ്യമുണ്ടാക്കി വിപണനം നടത്തിവന്ന ദമ്പതികൾ ഉൾപ്പെടെ മൂന്നംഗ സംഘത്തെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മുതുവിള പാലോട്ടുകോണം കുന്നുംപുറത്തു വീട്ടിൽ സതീഷ് കുമാർ (42), ഭാര്യ ഗിരിജ (49), സതീഷ് കുമാറിെൻറ സഹോദരൻ ജയേഷ് കുമാർ (32)എന്നിവരാണ് അറസ്റ്റിലായത്. റബർ ടാപ്പിങ് തൊഴിലാളികൾ എന്ന വ്യാജേന നാവായിക്കുളം കപ്പാംവിളയ്ക്കുസമീപം വാടകക്കെടുത്ത വീടിെൻറ അടുക്കള ഭാഗത്താണ് വാറ്റുപകരണങ്ങളും മറ്റും സജ്ജീകരിച്ചിരുന്നത്. വ്യാജചാരായവും 100 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും മദ്യത്തിന് ലഹരി കൂട്ടുന്നതിന് ചേർക്കുന്ന അമോണിയവും ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. ഓണക്കാലമായതിനാൽ വ്യാജ വാറ്റ് നടക്കാനുള്ള സാധ്യത മുൻനിർത്തി ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്നുള്ള തെരച്ചിലിൽ നാട്ടുകാർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചിത്രം.. 1) അറസ്റ്റിലായ സതീഷ് കുമാർ (ഇടത്), ജയേഷ് കുമാർ 2) സതീഷ് കുമാറിെൻറ ഭാര്യ ഗിരിജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.